Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Chess Tournament

America

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ സംഘടിപ്പിച്ച ചെസ് ടൂർണമെന്‍റും ചീട്ടുകളി മത്സരവും വിജയമായി

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്‍റും ചീട്ടുകളി മത്സരവും വൈവിധ്യമാർന്ന കലാ പരിപാടികളുമായി നടന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു.

ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്‍ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ചെസ് മത്സരവും വൈകുന്നേരം 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു.

തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി.

ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും കേരളസമാജം നന്ദി രേഖപ്പെടുത്തി.

കേരളസമാജത്തിന്‍റെ മെഗാ സ്പോൺസർമാരായ ജോൺ ടൈറ്റസും ജോസ് തോമസ് സിപിഎയും പരിപാടിയിൽ സജീവമായി പങ്കെടുത്തത് ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ചീട്ടുകളി മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജോൺ ടൈറ്റസ് നിർവഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് കേരളസമാജത്തിന്‍റെ 2026-ലെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക നാമമായ "കലഞ്ചിയം 2026' മെഗാ സ്പോൺസറായ ജോസ് തോമസ് പ്രഖ്യാപിച്ചു. ഈ പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ജെറെമി കരേടൻ.

അദ്ദേഹത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയെയും സമൂഹത്തോടുള്ള പിന്തുണയെയും കേരളസമാജം പ്രത്യേകം അനുസ്മരിച്ചു.

രണ്ടുതവണ കേരള സംസ്ഥാന ചാമ്പ്യനും കാനഡയിലെ പ്രമുഖ ചെസ് താരങ്ങളിലൊരാളും FIDE Rated ചെസ് ചാമ്പ്യനുമായ നികുൽ സനൽ പങ്കെടുത്തത് പരിപാടിക്ക് വലിയ പ്രാധാന്യവും അഭിമാനകരമായ അംഗീകാരവും നൽകി.

നികുൽ സനൽ നടത്തിയ Simultaneous Chess Session - ഒരേസമയം പത്ത് മത്സരാർഥികളുമായി മത്സരിച്ച് വിജയിക്കുന്ന അപൂർവ പ്രകടനം, ടൂർണമെന്‍റിന്‍റെ ഏറ്റവും ശ്രദ്ധേയവും ആവേശകരവുമായ ആകർഷണങ്ങളിലൊന്നായി മാറി.

പത്ത് വയസിൽ താഴെയുള്ളവരുടെ മത്സരവിഭാഗത്തിൽ സിദ്ധാർഥ് നികുൽ ചാമ്പ്യനായപ്പോൾ, പത്ത് വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ശിവ ദീപക് ഒന്നാം സമ്മാനം നേടി.

വിജയികളായ ഇരുവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും ജോൺ ടൈറ്റസ് സമ്മാനിച്ചു.

 

Latest News

Corehub Up